എന്റെ കൃഷ്ണാ


 എന്റെ കൃഷ്ണാ

എന്നെക്കുറിച്ച്

2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

സ്വപ്‌നങ്ങള്‍ മനുഷ്യന് മാത്രം സ്വന്തമാണോ?






 

മനസ്സില്‍ വിരിയുന്ന സ്വപ്‌നങ്ങള്‍
കണ്ണുകള്‍ ആലസ്യത്തിന്റെ വിരിമാറിലേക്ക് അടര്‍ന്നു വീഴുമ്പോള്‍
ഒരായിരം വര്‍ണ്ണ  പൂക്കള്‍ വിതറി
വിരുന്നുകാരനായ് എത്തുന്നു സ്വപ്‌നങ്ങള്‍
ചിലപ്പോള്‍ മധുരവും , ചിലപ്പോള്‍ കയ്പ്പും എകിടുന്നു
സ്വപ്നങ്ങള്‍ക്ക് നിറമുണ്ടോ
ലോകത്തില്‍ പാറി പറക്കാം സ്വപ്നത്തിലൂടെ 
കണ്ടിട്ടും കണ്ടിട്ടും മതി വരാതെ ഒരു കൂട്ടം സ്വപ്‌നങ്ങള്‍
ഇനി ഒരിക്കലും കാണരുതേ എന്ന് തോന്നി പോകുന്ന ചില സ്വപ്‌നങ്ങള്‍
ജീവിതത്തിനു അര്‍ത്ഥം നല്‍കുന്നു ചില സ്വപ്‌നങ്ങള്‍
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു ചില സ്വപ്നങ്ങള്‍
സ്വപ്നത്തില്‍ കണ്ടത് യാഥാര്‍ത്യമാകുമ്പോള്‍
അമ്പരക്കുന്നു ചിലര്‍
സ്വപ്‌നങ്ങള്‍ അത് മനുഷ്യന് മാത്രം സ്വന്തമാണോ?



 


പുഴു




ശലഭം പോലെ പറന്നു ഞാന്‍
ചിറകുകള്‍ കുഴഞ്ഞില്ല, തളര്‍ന്നില്ല
പക്ഷെ കാഴ്ചക്കാര്‍ക്ക് കണ്ണ് കഴച്ചു
ചിറകുകള്‍ അരിയാന്‍ ആക്രോശം.
കുട്ടിക്കാലമാണതെന്ന് ആരോ പറഞ്ഞു.
ഇന്ന് ഞാന്‍ വെറുമൊരു പുഴു
മരിക്കാതെ മരിച്ച പുഴു..
എന്തിനരിഞ്ഞു നിങ്ങളെന്റെ
ചിറകുകള്‍…?
മനസ്സിലെ വിതുമ്പിയൊള്ളൂ ..
ഉറക്കെ പറഞ്ഞാല്‍ നാവും അരിയും.
നോക്കിയാല്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും
എന്തിനിങ്ങനെ നപുംസക ജന്മം..??
മടുത്തു പക്ഷെ ആത്മഹത്യക്കും ഭയം.
ഞാനാണ് നാളത്തെ തലമുറ
നാടിന്റെ ഭാവി.!!!


മനുഷ്യന്‍


 
മണ്ണിനെ അറിയാതെ മഴയില്‍ നനയാതെ 
നിലാവിലെക്ക് ഇറങ്ങാതെ 
ഓണമറിയാതെ  നാടന്‍  പാട്ടുകള്‍ അറിയാതെ 
കളി വഞ്ചി പാട്ടില്‍ മനം തുഴഞ്ഞു പോകാതെ 
കുടമുല്ല വിരിയുന്ന ഗന്ധം അറിയാതെ 
കഥയുടെ കടലില്‍ നീരടാതെ 
കവിത കേള്‍കാതെ ഹൃദയത്തെ അറിയാതെ 
മലയാളം പറയാതെ ..........
മലയാളി ആവുന്നതെങ്ങനെ .............?
മനുഷ്യന്‍ ആവുന്നത് എങ്ങനെ .............?

2012 നവംബർ 22, വ്യാഴാഴ്‌ച


വസ്ത്രം

സ്ത്രീകള്‍ മിനിമം വസ്ത്രം ധരികുന്നതുംമിനിമം വസ്ത്രത്തിനായി
മാക്സിമം പണം മുടക്കുന്നതും ഫാഷന്‍ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല....
വിദേശതൊക്കെ ആണെങ്കില്‍ വേനല്‍ കാലത്ത് വേഷം വളരെ ചുരുക്കിയാണു
കാലാവസ്ഥയെ നേരിടുന്നത് ........
ഈ മിനിമം പരിപാടി കണ്ണിനു ആനന്ദകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല
പക്ഷെ ഡ്രൈവര്‍മാര്‍ നയനാനന്ദം തേടുമ്പോള്‍
അപഥസഞ്ചാരം വാഹനത്തിനാണ് ....
വണ്ടി പോസ്റ്റില്‍ ഇടിക്കുക , കുഴിയില്‍ വീഴുക ..
പാവം വഴിയില്‍  കൂടി നടന്നു പോകുന്നവന്‍റെ നെഞ്ചില്‍
കയറ്റി ഇറക്കുക ഇങ്ങനെ ഉള്ള എല്ല ലീലകളും ചെയുന്നതില്‍
ആനന്ദം തീരെ എല്ല താനും ..............
ഇതിനു ഇപ്പൊ ആരെയാ കുറ്റം പറയാന്‍ പറ്റുക
നാമമാത്ര വസ്ത്രധാരിണികളെയോ...............
ഇങ്ങനെ ഉള്ളവരെ കാണുമ്പൊള്‍ ഒന്ന് നോക്കി
പോകുന്ന അത്ര പാവം അല്ലാത്ത ഡ്രൈവര്‍മാരേയോ ..............?


മുറി മൂക്കന്‍ രാജാവ്‌




മൂക്കില്ല  രാജ്യത്തു മുറിമൂക്കന്‍  തീര്‍ച്ചയായും രാജാവ്‌ തന്നെ 
അല്ലെങ്കില്‍ കുറഞ്ഞ പക്ക്ഷം മന്ത്രി .
പക്ഷെ മൂക്ക് ചതിക്കുംകുറഞ്ഞ പക്ഷം മദ്യപാന്‍മാരെയെങ്കിലും
മദ്യം  അകത്തു ചെന്ന് കഴിഞ്ഞാല്‍ പലരും പെട്ടന്ന്  ചൂടാകും എന്ന് നാട്ടുകാര്‍ക്ക് അറിയാം 
പക്ഷെ നാട്ടുകാര്‍ക്ക്  അറിയാത്ത  ഒരു കക്ഷി ഒപ്പം ചൂടകുന്നുണ്ട് 
മൂക്ക് --മദ്യം അകത്തുന്ടെകില്‍  മൂക്ക് ചൂടാകുമെന്ന് മാത്രമല്ല 
മൂക്കിന്റെ ചൂട് നെറ്റിയിലെ ചൂടിനെകാള്‍ കൂടിയിരിക്കുകയും ചെയ്യും 
നിങ്ങള്‍ക്ക റിയാമോ  ഇങ്ങനെ ഒരു സംഭവം ...............
മുഖം മനസിന്റെ കണ്ണാടി എന്ന് പറയുന്നത് പോലെ 
മൂക്ക് കുടിയന്റെ തീക്കൊള്ളി  എന്നോ മറ്റോ ആക്കിയാലോ !
ഹോ . എന്നെ സമ്മതിക്കണം കേട്ടോ എന്റെ ഓരോ കണ്ടുപിടുത്തമേ 


എനിക്ക് കിട്ടിയ കൊച്ചു പെങ്ങള്‍




എന്റെ  ഏട്ടന്‍ എനിക്ക്   വേണ്ടി  എഴുതി തന്ന കവിത ഞാന്‍ നിങ്ങള്‍ക്കായി ഇവിടെ പോസ്റ്റ്‌ ചെയുന്നു 
 
 
................................
നാല് നാളായി എന്നില്‍ വരുന്നൊരു രാക്കിളി 
നാല് നേരവും ചിരി പകരോന്നൊരു കിളി 
ഒരു വെളിച്ചം ആയി വന്നെന്‍ കണ്ണില്‍ ആ കിളി 
ഒരു തെളിച്ചമായി നിന്ന് എന്‍ മനസ്സില്‍ ആ കിളി  
.........
മിഴിയിണ തുറക്കവേ കണ്ടു ഞാന്‍ ആ രൂപം 
മിഴി അടക്കാതെ നോക്കി നിന്ന് ഞാന്‍ ആ രൂപം 
കണ്ടില്ല ഒരു കളങ്കവും ഞാന്‍ ആ കിളിയില്‍ 
കണ്ടതോ ഒരു കൊച്ചു പെങ്ങള്‍ തന്‍ രൂപം 
...........
അമ്മ ആയി തോന്നിയില്ല എനിക്ക് ഇന്നും ആ രൂപം 
പ്രണയിനി ആയി തോന്നിയില്ല എനിക്ക് ആ കോലം 
കണ്ടപാടെ ചൊല്ലി ഞാന്‍ ആ കിളിയോട് 
ഇന്നെനിക്കു ഉടയോന്‍ തന്ന കൊച്ചു  പെങ്ങള്‍  നീ 
..........
ആരാകണം അവള്‍ എനിക്കെന്നു ചൊല്ലി ഞാന്‍ അവളോട്‌ 
ആരാവും എനിക്ക് അവള്‍ എന്നും  എന്നും ചൊല്ലി 
ആരായാലും അറിയുന്നു ഞാന്‍ ഇന്നൊരു സത്യം 
മിണ്ടാതെ പണ്ട് സ്വര്‍ഗത്തിലേക്ക് പറന്ന 
എന്‍ കൊച്ചു പെങ്ങള്‍ തന്‍ പുനര്‍ജന്മം ഈ കിളി 
.............................
നാണം കുണ്‌ങ്ങാതെ   എന്നും അവള്‍ ചൊല്ലുന്നു എന്നില്‍ 
നാണമില്ലാത്ത ഒരു തിരുടന്‍ ആണ് ഞാന്‍ എന്ന് 
കണ്ടതില്ല നേരില്‍ ഞാന്‍ ആ കിളിയെ ഇന്നും 
തൊട്ടതും ഇല്ല  ഇന്നേവരെ  ആ കിളിയെ 
എങ്കിലും എന്‍ അന്തരങ്ങതില്‍ പിടിച്ചിരുത്തി 
മിണ്ടാതിരിക്കാന്‍ ചൊല്ലി ഞാന്‍ അവളോട്‌ 
.........
ഓര്‍മ്മകള്‍ എന്നും എന്നെ തട്ടി ഉണര്‍ത്തുന്നു നിത്യം 
ഓര്‍മയില്‍ നിന്ന് ഇന്നും മറയാത്ത എന്‍ പെങ്ങളെ 
ഓരോ രാവിലും അവളോട്‌ മിണ്ടി ഞാന്‍ പിരിഞ്ഞാല്‍ 
ഒരായിരം ഓര്‍മ്മകള്‍ എന്നെ കരയിക്കാരും ഉണ്ട് 
.......
ഇല്ലിനിയും ഒന്നും ഓര്‍ത്തു  കരയില്ല വീണ്ടും ഞാന്‍ 
ചിരിക്കാന്‍ കൊതിക്കുന്നു   അന്നും ഇന്നും ഞാന്‍ 
ഈ വരികള്‍ കുത്തി കുറിക്കും വേളയിലും 
അറിയാതെ എന്‍ മിഴികള്‍ നനയുന്നത് മറ്റൊരു സത്യം. 
 


നക്ഷത്രമായ്..




പുലര്‍ന്നിട്ടും ഒടുങ്ങാതെ 
പെയ്തൊഴിയുന്ന മഴക്കാഴ്ചയില്‍
ചില്ലുജാലകത്തില്‍ മഴപൊഴിച്ച് ഇല കൊഴിഞ്ഞിട്ടും 
പതിക്കാന്‍ മടിച്ച് ജാലകത്തിന്റെ മാറിലമര്‍ന്ന്....
എന്റെ ഓര്‍മ്മകള്‍ പോലെ......
കണ്ണൂനീരുപോലെ മഴത്തുള്ളിയില്‍ കുതിര്‍ന്ന് ഇനിയും എത്രനേരം.....
നിലാവ് വഴിയിട്ട വീഥികളിലെങ്ങും നിനക്കായ്
കാത്തിരുന്നൊരാ നിമിഷങ്ങളിലൊന്നും........
ഒരു രാത്രി ഇരുണ്ടു  വെളുക്കവെ...മറക്കുന്നുവോ നീ
പാതിപാടാതെ പോയ പട്ടിന്റെ ശീലുമായ് മറയുന്നുവോ നീ..
വരില്ലേ കാത്തിരിപ്പിന്റെ ഈ അവസാന നിമിഷത്തിലെങ്കിലും.....
നീ വരാതെയീ വഴിത്താരയില്‍ ഞാന്‍ ചോരവാര്‍ന്നോഴുകും സ്വപ്നമായ്.....
നിലാവിലലിയും നക്ഷത്രമായ്...............
അവിടെനിന്നൊഴുകും കാലമായ് ഞാന്‍ നിന്നിലെത്തും ഒരുകാല‍മെങ്കിലും
ഇന്നലെ കണ്ട സ്വപ്നത്തിലെ നിറമുള്ള കവിതകളായിരുന്നു നീ .....
എന്റെ കവിതകളിലെ നിറമുള്ള സ്വപ്നങ്ങളും  നീയായിരുന്നു



Read more at http://www.appooppanthaadi.com/profiles/blogs/5619182:BlogPost:656860#G6RRL7JhksbThwUQ.99